ആകെ പേജ്‌കാഴ്‌ചകള്‍

2010 ഓഗസ്റ്റ് 21, ശനിയാഴ്‌ച

Onam

                            ഒരു ഓണം കൂടി വന്നു കഴിഞ്ഞിരിക്കുന്നു. സ്നേഹത്തിന്റെ, സമൃദ്ധിയുടെ, നന്മയുടെ, പ്രകൃതിയുടെ നല്ല മാറ്റത്തിന്റെ,നല്ല കാലത്തിന്റെ, നല്ല ആളുകളുടെ ഓര്‍മയുടെ എല്ലാം ഉത്സവം ആണ് ഓണം. ചുരുക്കി പറഞ്ഞാല്‍, നല്ലതായിട്ടുള്ള വസ്തുതകള്‍ മാത്രം ആണ് ഓണം ആഘോഷിക്കുന്നതിന്റെ നിദാനം. എന്നാല്‍ ഓണത്തിന്റെ ഐതീഹ്യം ഒന്ന് പരിശോധിച്ചാലോ? ഒരു വിയോജിപ്പ് ആര്‍ക്കും തോന്നാവുന്നതല്ലേ ? 
                          കേരളം ഭരിച്ചിരുന്ന അസുര ചക്രവര്‍ത്തി ആയ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവുട്ടി താഴ്ത്തുകയും, തന്റെ പ്രജകളെ കാണാന്‍ വര്‍ഷത്തില്‍ ഒരിക്കല്‍ വരുവാന്‍ കൊടുത്ത അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ചിങ്ങ മാസത്തിലെ തിരുവോണ നാളില്‍ എത്തുന്ന മഹാബലിയെ നാം സര്‍വ തയാരെടുപ്പുകളോട് കൂടിയും എതിരേല്‍ക്കുന്നു എന്നതാണ് ഓണത്തിന്റെ ഐതീഹ്യം.
                        എന്തിനാണ് വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക്‌ ചവുട്ടി താഴ്ത്തിയത് ? തന്റെ പ്രവൃത്തിയുടെ മഹത്വം കൊണ്ട്, നാടിനു നല്‍കിയ നന്മ കൊണ്ട് മഹാബലി ഇന്ദ്രപദവി വരെ എത്തിയേക്കാം എന്ന അവസ്ഥ വന്നു. അപ്പോള്‍ ഇന്ദ്രന് സ്വസ്ഥത ഇല്ലാതായി. ഇരിക്കപ്പൊറുതി മുട്ടിയ ഇന്ദ്രന്‍ ചില കളികള്‍ ഒക്കെ കളിച്ച് മഹാവിഷ്ണുവിനെ കൊണ്ട് വാമന വേഷം കെട്ടിച്ച് നല്ലവനായ മഹാബലിയെ ചതിച്ചു. അങ്ങനെ വാമന അവതാരവും സംഭവിച്ചു.
                       എന്താണ് മഹാബലി ചെയ്ത തെറ്റ് ? ഒരു തെറ്റും ചെയ്തില്ല.പകരം കള്ളവും ചതിയും ഇല്ലാത്ത, ദുഷ്ടരെ കാണാന്‍ പോലുമില്ലാത്ത, നല്ലവര്‍ അല്ലാത്തവര്‍ ഇല്ലാത്ത ഒരു സമൂഹം സൃഷ്ടിക്കുന്നതിനു കാരണക്കാരന്‍ ആയി. മഹാബലി ആരെയും ദ്രോഹിച്ചില്ല. അധാര്‍മികമായി മത്സരിച്ചില്ല. ഇന്ദ്ര പദവി കിട്ടിയിരുന്നെങ്കില്‍ അത് മഹാബലിയുടെ കഴിവ്, നല്ല പ്രവര്‍ത്തിയുടെ അംഗീകാരം. അല്ലാതെ മറ്റൊന്നും അതിനു കാരണം ആകില്ലായിരുന്നു.
                      വാമനനോട്‌ അല്‍പ്പം പക്ഷപാതപരമായി വിലയിരുത്തിയാല്‍ പോലും ആരും സമ്മതിക്കും മഹാബലി ചെയ്തത് രി, വാമനന്‍ ചെയ്തത് തെറ്റ് എന്ന്. വാമനന്‍ ചെയ്തത് അധര്‍മം, അനീതി, ചതി, നീചത്വം എന്നതിന് രണ്ടുപക്ഷം ഇല്ല. പക്ഷെ വാമനനെ പ്രതിഷ്ടിച്ചു ക്ഷേത്രങ്ങള്‍ വരെ പണിതിട്ടുണ്ട്. അവയില്‍ പലതും വളരെ പ്രസിദ്ധങ്ങളും ആണ്. പാവം നല്ലവനായ, നീതിമാനായ മഹാബലിയുടെ പേരില്‍ അമ്പലമോ ആരാധനലയങ്ങലോ ഇല്ലന്നെതുപോട്ടെ കാര്ടൂനിസ്ടുകള്‍  വരക്കുന്ന കുടവയറനും കൊമ്പൻ മീശക്കരുനും അല്ലാതെ ഒരു നല്ല ചിത്രം പോലും കാണാന്‍ ഇല്ല. കാരണം വാമനന്‍ ദേവന്‍ ആയിരുന്നു. മഹാബലി അസുരനും ആയിപ്പോയി.
                       ഓണം എല്ലാ നാല്ലവയുടെയും ഉത്സവം ആയതു കൊണ്ട് ധൈര്യത്തിന്റെ  കൂടി ഉത്സവം ആയി മാറട്ടെ. ദേവന്‍ ആണങ്കിലും മഹാവിഷ്ണുവിന്റെ അവതാരം ആണെങ്കിലും വാമനന്‍ പ്രവര്‍ത്തിച്ചത് തെറ്റ് എന്ന് തന്റെടത്തോടെ പറയുന്ന ഒരു സമൂഹം ഉണ്ടാകട്ടെ. ഓണഘോഷങ്ങുളുടെ ഭാഗം ആയി വാമനന്റെ പ്രതിമ, രൂപം, ചിത്രം ഇവയൊക്കെ കത്തിച്ചു കളയുന്ന ഒരു ചടങ്ങ് കൂടി ആസന്ന ഭാവിയില്‍ ഉണ്ടാകട്ടെ.

2010 ഓഗസ്റ്റ് 8, ഞായറാഴ്‌ച

Examination

ഗുരു ഭൂതന്മാര്‍ -2
                        മധ്യതിരുവിതാംകൂറിലെ പ്രസിദ്ധവും പുരാതനവും ആയ ഒരു പള്ളിക്കൂടം. സ്കൂള്‍ ഓഫീസില്‍ പ്രദര്സിപ്പിച്ചിരിക്കുന്ന ഓരോ വര്‍ഷത്തെയും റാങ്ക് ഹോള്ടെര്സിന്റെ പട്ടികയില്‍ കേരളത്തിലെ അറിയപ്പെടുന്ന പലരുടെയും പേരുകള്‍ ഉണ്ട്. പട്ടികയില്‍ മധ്യ ഭാഗം കഴിഞ്ഞ് മത്സര പരീക്ഷകളില്‍ 1 -)൦ റാങ്ക് മാത്രം നേടിയിട്ടുള്ള ഒരു പ്രഗല്ഭന്‍ ആയ ഉദ്യോഗസ്ഥന്റെ പേരും. അദ്ദേഹം മറ്റൊരു സ്കൂളില്‍ പഠിചിരുന്നതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞു, ,അന്നിരുന്ന അധ്യാപകര്‍  പറയുന്നത് അവന്‍ അത്ര പോരഞ്ഞതിനാല്‍ ഇവിടെ നിന്നും പറഞ്ഞുവിട്ടതാണ്, പിന്നീട് റാങ്ക് കിട്ടുമെന്ന് ഉറപ്പായപ്പോള്‍  നിര്‍ബന്ടിച്ചും യാചിച്ചും ഈ സ്കൂളിലേക്ക് തന്നെ കൊണ്ടുവന്നു എന്നാണ്. ഒപ്പം ഒന്ന് കൂടെ വിസദീകരിച്ചു തന്നു. ക്ലാസ്സില്‍ അവന്റെ performance  മോശം ആയിരുന്നു. ഒരു ചോദ്യത്തിനും കൃത്യമായി ഉത്തരം പറയത്തില്ല.റാങ്ക് കിട്ടികഴിഞ്ഞപ്പോള്‍ ആണ് അവന്റെ തലയില്‍ ഇത്രക്കുള്ള മരുന്ന് ഉണ്ടന്ന് അന്നത്തെ സാറന്മാര്‍ക്ക്‌ പിടി കിട്ടിയത്. ഇത് സ്കൂളിന്റെ പശ്ചാത്തലം.കഴിഞ്ഞ വര്ഷം ശിവാനിയെ സ്കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ സംഗതികള്‍ ആണ് മുകളില്‍ പറഞ്ഞത്. ശിവാനി 8 -)൦ ക്ലാസ്സില്‍ ഹിന്ദിക്ക് വളരെ മോശം. റോസക്കുട്ടി ടീച്ചര്‍ ദിവസവും വഴക്ക് പറയും, അടിക്കും,വീട്ടുകാരെ വിളിപ്പിക്കും. ജൂണ്‍ മുതല്‍ നവംബര്‍ വരെ നടത്തിയ ഒരു  മാസ പരീക്ഷകളിലും ശിവാനി 10 % മര്കില്‍ കൂടുതല്‍ വാങ്ങിയിട്ടില്ല.അവസാനം റോസക്കുട്ടി ടീച്ചര്‍ ശിവാനിയുടെ വീട്ടുകാരെ വിള്പ്പിച് വളരെ വിഷമത്തോടെ പറഞ്ഞു ,"ഞാന്‍ എന്റെ എല്ലാ കഴിവുകളും അറിവും എനിക്ക് അറിയാവുന്ന മൂന്നാം മുറകളും പ്രയോഗിച്ചു കഴിഞ്ഞു.ഹിന്ദിക്ക് ജയിക്കാതെ ക്ലാസ്സ്‌ കയറ്റം തരില്ല. ഒരു വര്ഷം കൂടി അവള്‍ 8 -ല് പഠിക്കട്ടെ". വീട്ടുകാര്‍ നല്ലൊരു tuition ടീച്ചറെ ഏര്‍പ്പാട് ചെയ്തു.ഡിസംബറില്‍ ക്രിസ്മസ് പരീക്ഷക്ക്‌ ശിവാനി 84 % മാര്‍ക്ക്‌ വാങ്ങി. ആന്‍സര്‍ പേപ്പര്‍ കൊടുക്കുമ്പോള്‍ റോസക്കുട്ടി ടീച്ചര്‍ ശിവാനിയെ എഴുന്നെല്പ്പിചു നിര്‍ത്തി ചോദിച്ചു ,"ആരാ പരീക്ഷക്ക്‌ നിന്റെ അടുത്ത് ഇരുന്നിരുന്നത് ? ". ടീച്ചര്‍ ചോദിച്ചത് ഒന്നും മനസ്സില്‍ ആകാതെ നിന്ന ശിവാനിയുടെ നേരെ ടീച്ചര്‍ ആക്രോശിച്ചു, "നീ ആരുടെ കോപ്പി അടിച്ചിട്ടാടീ ഇത്രയും മാര്‍ക്ക്‌ കിട്ടിയത് ? ". ഗുരുവേ നമഹ. (പേരുകള്‍ സാങ്കല്പികം ) 

2010 ഓഗസ്റ്റ് 6, വെള്ളിയാഴ്‌ച

home work

ഗുരു ഭൂതന്മാര്‍

                                  കുട്ടികള്‍ക്ക് ഹോം വര്‍ക്ക്‌ കൊടുക്കുന്ന അധ്യാപകന്റെ ലക്‌ഷ്യം എന്താണ് ?തീര്‍ച്ചയായും അവര്‍ പഠിക്കണം എന്നുള്ളത് തന്നെ.വര്‍ഷങ്ങള്‍ക്കു മുന്‍പ് എന്റെ അധ്യാപകന്‍ ക്ലാസ്സില്‍ ഹോം വര്‍ക്ക്‌ തന്നു. അടുത്ത ദിവസം അദ്ദേഹം ഓരോ കുട്ടികളെ കൊണ്ട് അവര്‍ എഴുതി കൊണ്ട് വന്ന ഉത്തരങ്ങള്‍ വായിപ്പിക്കുവാന്‍ തുടങ്ങി. അദ്ദേഹം തന്റെ കയ്യില്‍ ഇരിക്കുന്ന ചൂരല്‍ വടി ചൂണ്ടുന്ന കുട്ടി എഴുതി കൊണ്ടുവന്ന ബുക്കില്‍ നോക്കി വായിക്കണം.അതാണ് പതിവ്.അന്ന് എന്റെ സഹപാടി തങ്കപ്പന്റെ നേരെ ആണ് ചൂരല്‍ ചൂണ്ടിയത്. തങ്കപ്പന്‍ ബുക്ക്‌ തുറന്നു എല്ലാ ഉത്തരങ്ങളും ഭംഗിയായി വായിച്ചു. വെരി ഗുഡ്. അദ്ദേഹം പറഞ്ഞു. ബുക്കില്‍ വെരി ഗുഡ് എഴുതുവാനായി അദ്ദേഹം ബുക്ക്‌ വാങ്ങി. ബുക്കില്‍ ചോദ്യങ്ങള്‍ മാത്രമേ ഉള്ളു. ചുരുക്കി പറഞ്ഞാല്‍ തങ്കപ്പന്‍ ഹോം വര്‍ക്ക്‌ ചെയ്തിട്ടില്ല. ചൂരല്‍ വായുവില്‍ പുളഞ്ഞ് തങ്കപ്പന്റെ കയ്യിലും തുടയിലുമായി എട്ടു തകര്‍പ്പന്‍ പ്രഹരങ്ങള്‍.അത് ഒരു വ്യാഴാഴ്ച ആയിരുന്നു. അടുത്ത തിങ്കളാഴ്ചയെ തങ്കപ്പന്‍ പിന്നീട് ക്ലാസ്സില്‍ വന്നുള്ളൂ. ഇന്നും വാധ്യന്മാര്‍ ഈയിനം പ്രവൃത്തികള്‍ തുടരുന്നതായി അറിയുന്നു. കഷ്ടം. ഹോം വര്‍ക്ക്‌ ഇടുമ്പോള്‍ പല അധ്യാപകരുടെയും ലക്‌ഷ്യം കുട്ടികള്‍ പഠിക്കണം എന്നുള്ളതല്ല.