കറുത്തമ്മക്ക് വയസ്സ് 50 തികയാൻ പോകുന്നു. പക്ഷെ കറുത്തമ്മയെ അവതരിപ്പിച്ച ഷീല എന്ന 'മഹാനടി'ക്ക് ഇന്നും പതിനഞ്ചുകാരിയുടെ ബുദ്ധി തന്നെ. ഷീലയുടെ ഏറ്റവും പുതിയ
അഭിമുഖത്തിലെ വെളിപ്പെടുത്തൽ പോലും അവർക്ക്
പ്രായത്തിന്റെ വിവേകവും കാലം മാറിയ അറിവും ഉണ്ടായിട്ടില്ലെന്ന് സുചിപ്പിക്കുന്നു. അശ്വമേധം സിനിമയുടെ
ഷൂട്ടിംഗിനായി നൂറനാട് ലെപ്രസി സെന്ററിൽ മൂന്ന് ദിവസം
താമസിച്ച അവർ കുഷ്ഠ രോഗികളുടെ
ദുരവസ്ഥ കണ്ട് ആകെ തക്ർന്നുപോയെന്നും
സമൂഹം തിരസ്കരിച്ച കുഷ്ഠ രോഗികൾക്ക് അൽപ്പം
എങ്കിലും ആശ്വാസം ആകട്ടെ എന്നു കരുതി ഷൂട്ടിംഗ് ക്ഴിഞ്ഞ് മടങ്ങി എത്തിയ ഉടൻ വീടിനടുത്തുള്ള ഒരു
കുഷ്ഠരോഗാലയത്തിൽ പോയി ഒരു TV വാങ്ങി കൊടുത്തു എന്നും പറയുന്നു.കഷ്ടം. അശ്വമേധം സിനിമ ഇറങ്ങിയത് 1967-ൽ ആയിരുന്നു.ഇന്ത്യയിൽ ആ കാലത്തൊ
അതിനടുത്ത വർഷങ്ങളിലോ
TV സംപ്രേക്ഷണം
ഇല്ലായിരുന്നു. ആകാശവാണിയുടെ ഭാഗമായി ഇന്ത്യയിൽ TV സംപ്രേക്ഷണം തുടങ്ങുന്നത് ഇതിനും
എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്. ഈ 'മഹാനടി' മുമ്പും ഈവിധമുള്ള പല പ്രവൃത്തികളും
ചെയ്തിരുന്നു. ഒന്നു രണ്ട് ഉദാഹരണങ്ങൾ പറയാം. സിനിമയിൽ എത്തുമ്പോൾ മലയാളം മാത്രം അറുയാവുന്ന അവർ താരം ആയ
ശേഷം അന്യഭാഷക്കാർ പറയും പോലെയാണു മലയാളം പറഞ്ഞിരുന്നത്.ഇപ്പോഴും പലരും അങ്ങനെ ചെയ്യാറുണ്ടെങ്കിലും
അതിന്റെ ഉപജ്ഞാതാവ് അവർ തന്നെ. വലിയ നടി ആയിരുന്ന കാലത്ത് ഷീല സാഹിത്യകാരിയും ആയിരുന്നു.പല സിനിമാ പ്രസിദ്ധീകരണങ്ങളിലും ചില അന്തസ്സുള്ള
വാരികകളിലും ഷീലയുടെ ചെറുകഥകൾ വായിക്കാൻ
പറ്റിയിരുന്നു. പിന്നീടാണ് ജനം അറിഞ്ഞത് അത് എഴുതിക്കൊടുത്തത് ആരൊക്കെ ആണെന്ന്.
മലയാളത്തിലെ ആദ്യ വനിതാ സംവിധായകയും (യക്ഷഗാനം) ഷീലാമ്മ തന്നെ. എന്തായാലും
അവർക്കുവേണ്ടി യക്ഷഗാനം സംവിധാനം ചെയ്തുകൊടുത്ത രണ്ടക്ഷര സംവിധായകൻ പിന്നീട് മലയാള
സിനിമക്ക് വിലപ്പെട്ട സംഭാവനകൾ നൽകുകയുണ്ടായി. ഷീലയുടെ രണ്ടാം വരവായ 'മനസ്സിനക്കരെ'യിൽ അവരുടെ വേഷം കണ്ട് തീയേറ്റ്റിൽ
എന്തൊരു ചിരി ആയിരുന്നു എന്ന് ഇപ്പോളും ഓർത്ത് പോകുന്നു. ചട്ടയും മുണ്ടും ധരിച്ച്
വൃദ്ധവേഷത്തിൽ വന്ന അവരുടെ ചട്ടയുടെ അടിയിൽ ധരിച്ചിരുന്ന പഴയ കാലത്തെ വെട്ടുബോഡിക്കും അടിയിൽ
വീണ്ടും "പുതിയ തരം പുറകിൽ കെട്ടുള്ള ബോഡി" (തൊമ്മന്റെ മക്കൾ സിനിമയിൽ brassier-നു പറയുന്ന പേര്.) ഇതു കണ്ടപ്പോൾ
പണ്ട് 'സംഘർഷം' സിനിമയിൽ ബാലൻ കെ നായർ റാണി പത്മിനിയോട് പറഞ്ഞ ഡയലോഗ് താഴെ നിന്ന് കമന്റായും കേട്ടു. എന്നെ പോലെയുള്ള
അരസികരുടെയും കലാബോധം ഇല്ലാത്തവരുടെയും മനസ്സിലൊഴികെ മലയാളികൾക്കാകെ ഷീല സൗന്ദര്യധാമവും അഭിനയശേഷിയും ഉള്ളവൾ
ആയിരിക്കാം. പക്ഷെ അഭിനയിച്ച് പണവും വാങ്ങി പോയാൽ പോരെ?. പ്രേക്ഷകർ മണ്ടന്മാർ എന്നു കരുതി
കള്ളത്തരം കാട്ടുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല.ആകെ പേജ്‌കാഴ്‌ചകള്‍
2014 ഡിസംബർ 27, ശനിയാഴ്‌ച
കറുത്തമ്മക്ക് വയസ്സ് 50 തികയാൻ പോകുന്നു. പക്ഷെ കറുത്തമ്മയെ അവതരിപ്പിച്ച ഷീല എന്ന 'മഹാനടി'ക്ക് ഇന്നും പതിനഞ്ചുകാരിയുടെ ബുദ്ധി തന്നെ. ഷീലയുടെ ഏറ്റവും പുതിയ
അഭിമുഖത്തിലെ വെളിപ്പെടുത്തൽ പോലും അവർക്ക്
പ്രായത്തിന്റെ വിവേകവും കാലം മാറിയ അറിവും ഉണ്ടായിട്ടില്ലെന്ന് സുചിപ്പിക്കുന്നു. അശ്വമേധം സിനിമയുടെ
ഷൂട്ടിംഗിനായി നൂറനാട് ലെപ്രസി സെന്ററിൽ മൂന്ന് ദിവസം
താമസിച്ച അവർ കുഷ്ഠ രോഗികളുടെ
ദുരവസ്ഥ കണ്ട് ആകെ തക്ർന്നുപോയെന്നും
സമൂഹം തിരസ്കരിച്ച കുഷ്ഠ രോഗികൾക്ക് അൽപ്പം
എങ്കിലും ആശ്വാസം ആകട്ടെ എന്നു കരുതി ഷൂട്ടിംഗ് ക്ഴിഞ്ഞ് മടങ്ങി എത്തിയ ഉടൻ വീടിനടുത്തുള്ള ഒരു
കുഷ്ഠരോഗാലയത്തിൽ പോയി ഒരു TV വാങ്ങി കൊടുത്തു എന്നും പറയുന്നു.കഷ്ടം. അശ്വമേധം സിനിമ ഇറങ്ങിയത് 1967-ൽ ആയിരുന്നു.ഇന്ത്യയിൽ ആ കാലത്തൊ
അതിനടുത്ത വർഷങ്ങളിലോ
TV സംപ്രേക്ഷണം
ഇല്ലായിരുന്നു. ആകാശവാണിയുടെ ഭാഗമായി ഇന്ത്യയിൽ TV സംപ്രേക്ഷണം തുടങ്ങുന്നത് ഇതിനും
എത്രയോ വർഷങ്ങൾ കഴിഞ്ഞാണ്. ഈ 'മഹാനടി' മുമ്പും ഈവിധമുള്ള പല പ്രവൃത്തികളും
ചെയ്തിരുന്നു. ഒന്നു രണ്ട് ഉദാഹരണങ്ങൾ പറയാം. സിനിമയിൽ എത്തുമ്പോൾ മലയാളം മാത്രം അറുയാവുന്ന അവർ താരം ആയ
ശേഷം അന്യഭാഷക്കാർ പറയും പോലെയാണു മലയാളം പറഞ്ഞിരുന്നത്.ഇപ്പോഴും പലരും അങ്ങനെ ചെയ്യാറുണ്ടെങ്കിലും
അതിന്റെ ഉപജ്ഞാതാവ് അവർ തന്നെ. വലിയ നടി ആയിരുന്ന കാലത്ത് ഷീല സാഹിത്യകാരിയും ആയിരുന്നു.പല സിനിമാ പ്രസിദ്ധീകരണങ്ങളിലും ചില അന്തസ്സുള്ള
വാരികകളിലും ഷീലയുടെ ചെറുകഥകൾ വായിക്കാൻ
പറ്റിയിരുന്നു. പിന്നീടാണ് ജനം അറിഞ്ഞത് അത് എഴുതിക്കൊടുത്തത് ആരൊക്കെ ആണെന്ന്.
മലയാളത്തിലെ ആദ്യ വനിതാ സംവിധായകയും (യക്ഷഗാനം) ഷീലാമ്മ തന്നെ. എന്തായാലും
അവർക്കുവേണ്ടി യക്ഷഗാനം സംവിധാനം ചെയ്തുകൊടുത്ത രണ്ടക്ഷര സംവിധായകൻ പിന്നീട് മലയാള
സിനിമക്ക് വിലപ്പെട്ട സംഭാവനകൾ നൽകുകയുണ്ടായി. ഷീലയുടെ രണ്ടാം വരവായ 'മനസ്സിനക്കരെ'യിൽ അവരുടെ വേഷം കണ്ട് തീയേറ്റ്റിൽ
എന്തൊരു ചിരി ആയിരുന്നു എന്ന് ഇപ്പോളും ഓർത്ത് പോകുന്നു. ചട്ടയും മുണ്ടും ധരിച്ച്
വൃദ്ധവേഷത്തിൽ വന്ന അവരുടെ ചട്ടയുടെ അടിയിൽ ധരിച്ചിരുന്ന പഴയ കാലത്തെ വെട്ടുബോഡിക്കും അടിയിൽ
വീണ്ടും "പുതിയ തരം പുറകിൽ കെട്ടുള്ള ബോഡി" (തൊമ്മന്റെ മക്കൾ സിനിമയിൽ brassier-നു പറയുന്ന പേര്.) ഇതു കണ്ടപ്പോൾ
പണ്ട് 'സംഘർഷം' സിനിമയിൽ ബാലൻ കെ നായർ റാണി പത്മിനിയോട് പറഞ്ഞ ഡയലോഗ് താഴെ നിന്ന് കമന്റായും കേട്ടു. എന്നെ പോലെയുള്ള
അരസികരുടെയും കലാബോധം ഇല്ലാത്തവരുടെയും മനസ്സിലൊഴികെ മലയാളികൾക്കാകെ ഷീല സൗന്ദര്യധാമവും അഭിനയശേഷിയും ഉള്ളവൾ
ആയിരിക്കാം. പക്ഷെ അഭിനയിച്ച് പണവും വാങ്ങി പോയാൽ പോരെ?. പ്രേക്ഷകർ മണ്ടന്മാർ എന്നു കരുതി
കള്ളത്തരം കാട്ടുമ്പോൾ പ്രതികരിക്കാതിരിക്കാനാവില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ